എച് 1 ബി വിസ നിരോധനവും മോഡി സർക്കാരും
വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിൽ അന്വേഷകർക്ക് എച് 1 ബി ഉൾപ്പെടെ ഉള്ള വിസകൾ 2020 ഡിസംബർ വരെ നിർത്തിവയ്ക്കാനുള്ള അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിന്റ്റെ തീരുമാനം ഇന്ത്യയുടെ ഐ ടി മേഖലക്കും , ഐ ടി വിദഗ്ദ്ധർക്കും വലിയ തിരിച്ചടിയായി മാറിയിരിക്കുന്നു . ഇത് സംബന്ധിച്ച അമേരിക്കൻ ഭരണകൂടത്തിൻറ്റെ പ്രഖ്യാപനം ഉണ്ടായതു ജൂൺ 22 ന് ആയിരുന്നു. പ്രത്യേക സാങ്കേതിക പരിജ്ഞാനമുള്ളവരെ ഇതര രാജ്യങ്ങളിൽ നിന്നും എച് 1 ബി വിസയിൽ അമേരിക്കയിൽ കൊണ്ടുവന്നാണ് ഐ ടി മേഖലയിലെ ആഗോള ഭീമന്മാരായ കമ്പനികൾ തൊഴിൽ ചെയ്യിച്ചിരുന്നത് .ഐ ടി രംഗത്തെ പ്രമുഖ ഇന്ത്യൻ കമ്പനികളായ ടി സി എസ് , ഇൻഫോസിസ് , വിപ്രോ തുടങ്ങിയ കമ്പനികൾക്ക് ട്രംപ് ഭരണകൂടത്തിൻറ്റെ ഈ തീരുമാനം കനത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത് . എന്തിനു വിലക്കുന്നു ? അന്താരാഷ്ട്ര രംഗത്ത് നിലനിൽക്കുന്ന ഭൗമ-രാഷ്ട്രീയ ബന്ധങ്ങളിൽ കോവിഡ് - 19 വ്യാപകമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത് .അമേരിക്കയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യാപാര , വാണിജ്യ ബന്ധങ്ങളിൽ വലിയതിരിച്ചടിനേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലു